Our Articles

മറ്റുള്ളവ Articles

ഇമ്മാനുഏലിനാല്‍ അമര്‍ത്യരാക്കപ്പെട്ട്, നിത്യജീവന്‍ അവകാശമായി ലഭിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. നിത്യം ജീവിച്ചിരിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. മരണമുള്ളവര്‍ പരിശുദ്ധരല്ല.

ജീവിക്കുന്ന ഏകസത്യദൈവത്തിന്‍റെ വചനം ലിഖിതരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. ദൈവത്തിന്‍റെ വാക്കുകളും പ്രവൃത്തികളും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നു.

ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍, അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.

അവസാനനാളുകളില്‍ ഈ ലോകത്തിലുണ്ടാകുന്ന ദൈവവചനക്ഷാമത്തെക്കുറിച്ചാണ് ഈ പ്രവചനം. ഇത് ദൈവംതന്നെ ചെയ്യുന്ന പ്രവൃത്തിയാണ്. ക്ഷാമകാലത്ത് ദൈവവചനം എവിടെ ലഭിക്കും? സത്യവചനം എങ്ങനെ വിവേചിച്ചറിയാം?

താന്‍ പഠിപ്പിക്കുന്നത് അറിയുകയും സ്വീകരിക്കുകയും ചെയ്ത് രക്ഷപ്രാപിക്കേണ്ടവര്‍ അത് ഗ്രഹിക്കാനും, രക്ഷപെടാന്‍ പാടില്ലാത്തവര്‍ രക്ഷപെടാതിരിക്കാനും, തന്നെകേട്ട പലവ്യക്തികളിലുമുണ്ടായിരുന്ന പിശാചുക്കളും സാത്താനും കേള്‍ക്കാതിരിക്കാനും യേശുക്രിസ്തു ദൈവരാജ്യരഹസ്യങ്ങള്‍ ഉപമകളിലൂടെ സംസാരിച്ച് പുറത്തുള്ളവരില്‍നിന്നും മറച്ചു.

ദൈവം മനുഷ്യമക്കള്‍ക്കു ഈ അവസാനകാലത്തു നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അനുതപിക്കാനുള്ള വരം! ഇപ്പോള്‍ ഈ വരം ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍!

എന്താണ് സഭ? ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്ന വേര്‍തിരിക്കപ്പെട്ട സമൂഹമാണ് സഭ. സ്വര്‍ഗ്ഗത്തില്‍ ചെന്നിട്ടല്ല ഈ വേര്‍പെടുത്തല്‍. മറിച്ച്, ഈ ലോകത്തില്‍ത്തന്നെയാണ് ദൈവം വേര്‍തിരിക്കുന്നത്.

ഈ ലോകജീവിതത്തിനുവേണ്ടിയാണ് ഒരുവന്‍ പള്ളിയില്‍ പോകുന്നതെങ്കില്‍ അവന്‍ പൂര്‍ണ്ണമായും ഒരു ലൗകികമനുഷ്യനാണ്. ഒരേസമയം ആത്മീയമനുഷ്യനും ലൗകികമനുഷ്യനുമായി വര്‍ത്തിക്കുന്ന അവസ്ഥ ദൈവപിതാവിന്‍റെ മുമ്പില്‍ നീതീകരിക്കപ്പെടില്ല.

ദൈവത്തിന്‍റെ വചനത്തിനും ദൈവപുത്രനും എതിരായിരുന്നവര്‍ അനുതപിച്ച് അനുകൂലമാകുന്നതാണ് മാനസാന്തരം.

Chat with us